പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

മെഡിക്കൽ പ്രവേശനം : ഒഴിവുള്ള സീറ്റുകൾ വിട്ടു നൽകില്ലെന്ന് മാനേജ്‌മെന്റുകൾ

Jan 2, 2021 at 12:44 pm

Follow us on

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റ്കളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ വീണ്ടും കൊമ്പ് കോർക്കുന്നു. അലോട്മെന്റ് പൂർത്തിയായ ശേഷവും ഒഴിവു വരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

അലോട്മെന്റുകൾ എല്ലാം പൂർത്തിയായപ്പോൾ വിവിധ കോളജുകളിലായി അറുപതോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എല്ലാ സ്വാശ്രയ കോളജുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷം രൂപയാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്.
ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ അത് എൻ.ആർ.ഐയിൽ നിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കണമെന്നാണ് പ്രവേശന കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് മാനേജ്‌മെന്റ്കളുടെ നിലപാട്. മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾ തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധിക സമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യഭാസ അധികൃതർ പറയുന്നത്. അഖിലേന്ത്യാതലത്തിൽ ജനുവരി 15 വരെ പ്രവേശനത്തിന് സമയം അനുവദിച്ചിട്ടുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റ്കളുടെ ആവശ്യം. കോവിഡ് സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്തു വിദ്യാർത്ഥികൾക്ക് കോളജുകളിൽ ചേരാൻ സമയം അനുവദിക്കണമെന്നും അവർ പറയുന്നു.
നേരത്തെ ഉയർന്ന ഫീസ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ള മാനേജ്‍മെന്റുകൾ എൻ.ആർ.ഐ.സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

\"\"

Follow us on

Related News