പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ \’ഒറ്റക്കല്ല ഒപ്പമുണ്ട്\’

Jul 11, 2020 at 10:30 am

Follow us on

തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ \’ഒറ്റക്കല്ല ഒപ്പമുണ്ട് \’പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ വകുപ്പും ശിശുവികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി
ഓരോ ജില്ലകളിലും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതിക്ക് ഹെല്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശ ഹെല്പ്ലൈൻ (1056) തന്നെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം.
ഇതുവരെ 68, 814 കുട്ടികൾക്കാണ് മാനസിക സേവനം നൽകിയത്. ഇതിൽ 10, 890 കുട്ടികൾക്ക് കൗൺസിലിംഗും നൽകി. ആശവർക്കർ, അങ്കണവാടി പ്രവർത്തകർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പ്രശനമുള്ളതായി കണ്ടെത്തുന്ന കുട്ടികൾക്ക് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ സൈക്കോ സോഷ്യൽ പദ്ധതിയുടെ കീഴിൽ കൗൺസിലിംഗും നൽകിവരുന്നു.

\"\"
L

Follow us on

Related News