പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ \’ഒറ്റക്കല്ല ഒപ്പമുണ്ട്\’

Jul 11, 2020 at 10:30 am

Follow us on

തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ \’ഒറ്റക്കല്ല ഒപ്പമുണ്ട് \’പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ വകുപ്പും ശിശുവികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി
ഓരോ ജില്ലകളിലും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതിക്ക് ഹെല്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശ ഹെല്പ്ലൈൻ (1056) തന്നെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം.
ഇതുവരെ 68, 814 കുട്ടികൾക്കാണ് മാനസിക സേവനം നൽകിയത്. ഇതിൽ 10, 890 കുട്ടികൾക്ക് കൗൺസിലിംഗും നൽകി. ആശവർക്കർ, അങ്കണവാടി പ്രവർത്തകർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പ്രശനമുള്ളതായി കണ്ടെത്തുന്ന കുട്ടികൾക്ക് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ സൈക്കോ സോഷ്യൽ പദ്ധതിയുടെ കീഴിൽ കൗൺസിലിംഗും നൽകിവരുന്നു.

\"\"
L

Follow us on

Related News