പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻഡ് വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

Jun 20, 2020 at 11:18 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി ബി എസ് ഇ /ഐ സി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള ഇതര സമുദായത്തിലെ വിദ്യാർത്ഥികൾക്കും ഉള്ള ഇ ഗ്രാന്റ്സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രധാന അധ്യാപകർ അടുത്ത മാസത്തിനുള്ളിൽ ഓൺലൈൻ ആയി സമർപ്പിക്കണമെന്നാണ് പിന്നോക്ക വികസന വകുപ്പ് പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. പ്രധാന അധ്യാപകർ www.egrantz.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ജൂലൈ 31നകം വിവരങ്ങൾ സമർപ്പിക്കണം. തുക ഇ -ഗ്രാന്റ്സ് 3.0 എന്ന പോർട്ടൽ വഴിയാണ് വിതരണം ചെയ്യുകയെന്നും പിന്നോക്ക വികസന വകുപ്പ് അറിയിച്ചു.

\"\"

വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനായി മുൻവർഷങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് അധ്യാപകർ ഇ ഗ്രാന്റ്സ് പോർട്ടൽ ലോഗിൻ ചെയ്യണ്ടത്. പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണ്ടതുള്ളൂ. മുൻവർഷം ഈ ഗ്രാൻഡ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ promote ഓപ്ഷൻ ഉപയോഗിച്ച് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. അധ്യാപകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഗ്രാൻഡ്സ് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

\"\"

Follow us on

Related News