പ്രധാന വാർത്തകൾ
അവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള എൻജിനീയറിങ് പ്രവേശന പരീക്ഷ: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽ

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

Sep 9, 2024 at 9:22 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ. വിവാദമുയർത്തിയ മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്ന പരാതിയിലാണ് വിസിയുടെ നടപടി.
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ മുൻ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്നാണ് ആരോപണം ഉയർന്നത്. ഡയാനയ്ക്ക് അധ്യാപകർ ഇന്റേണലിൽ 17 മാർക്ക് കൂട്ടി നൽകിയെന്നാണ് പരാതി. മാർക്ക് കൂട്ടിനൽകിയത് ചാൻസലർ കൂടിയായ ഗവർണർ നേരത്തെ റദ്ദാക്കിയിരുന്നു. മാർക്ക് കൂട്ടി നൽകിയത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി വന്നത്. ചിട്ടയായി ഹാജർ രേഖപ്പെടുത്താത്തതിന്റെ പേരിൽ തടഞ്ഞുവച്ച മാർക്കാണ് എസ്എഫ്ഐ നേതാവിന് അധികമായി നൽകിയതെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, വിശദീകരണം തള്ളിയ ചാൻസലർ, മാർക്ക് അനുവദിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. മാർക്ക് രേഖകളിൽ മാറ്റംവരുത്താൻ പരീക്ഷാ കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Follow us on

Related News