പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

May 20, 2022 at 6:32 pm

Follow us on

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50 കുട്ടികളും പഠിക്കുന്നുണ്ട്. കാരറ, കുതിരംപതി, ഗുഡ്ഡയൂർ, ആനഗദ്ദ, കരടിപ്പാറ, ദുഡ്ഡൂർ, പാറവളവ്, മുന്നൂറ്, മേട്ടുവഴി എന്നീ പ്രദേശങ്ങളിൽ നിന്നടക്കമുള്ള 80 ശതമാനത്തോളം ആദിവാസി വിദ്യാർത്ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഈ സ്കൂളിൽ ആകെയുള്ള 7 ക്ലാസ് മുറികളിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ നവീകരിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും കെട്ടിട സൗകര്യമില്ലാത്തതിനാൽ ഡിവിഷൻ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തിനായി രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ തുടങ്ങുന്നതിനു കെട്ടിടമില്ല. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമെങ്കിലും ആറു മാസത്തിനുള്ളിൽ കെട്ടിട സൗകര്യങ്ങളൊരുക്കാൻ സാധിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

\"\"

സൈനിക സ്കൂളിലടക്കം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളാണിത്. സ്കൂളിന് കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ ലഭിച്ചതായും അനുമതി ലഭിച്ചാലുടൻ പ്രശ്നം പരിഹരിക്കുമെന്നും മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ അറിയിച്ചിട്ടുണ്ട്.

Follow us on

Related News