പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Jan 7, 2025 at 12:58 pm

Follow us on

തിരുവനന്തപുരം: ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്  http://ugcnet.nta.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
വിദ്യാർത്ഥികൾ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം  ഡൗണ്‍ലോഡ് ചെയ്യാൻ. 
ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്, മാനേജ്‌മെന്‍റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങി 85 വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷ ജനുവരി 3, 6, 7, 8, 9, 10, 15, 16 തിയതികളിലാണ് നടത്തുന്നത്.  ഈ പരീക്ഷകൾക്ക് ഘട്ടംഘട്ടമായാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത്.

കായികമേളയിൽ നിന്ന് 2 സ്കൂളുകളെ വിലക്കിയ നടപടി പുനപരിശോധിക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും ഈ രണ്ട് സ്കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ നൽകിയ അപേക്ഷ പരിഗണിച്ച് നടപടി പുനപരിശോധിക്കും. കുട്ടികളുടെ ഭാവിക്ക് ഒരു ദോഷവും വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന കായികമേളയുടെ സമാപന ചടങ്ങിലാണ് പോയിന്റ് നിലയെ ചൊല്ലി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും കുട്ടികളുമായി പ്രതിഷേധമുയർത്തിയത്. ഇതേ തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് ഈ രണ്ടു സ്കൂളുകൾക്കും വിലക്കേർപ്പെടുത്തിയത്. സംഭവമായി ബന്ധപ്പെട്ട അധ്യാപകർക്കെതിരെയും നടപടിക്ക് നിർദ്ദേശം ഉണ്ടായിരുന്നു. ഈ രണ്ടു സ്കൂളുകളും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശേഷം വിലക്ക് നീക്കും എന്നാണ് സൂചന.

Follow us on

Related News