പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

Jan 4, 2025 at 10:42 am

Follow us on

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന കലാസൃഷ്ടികൾ നടത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ഗവ. സ്കൂളിലെ കുട്ടികളുടെ സംഘനൃത്തം അരങ്ങേറുന്നതിനാൽ, വയനാട് അതിജീവനത്തിന്റെ നേർകാഴ്ചയാകുകയാണ് സംസ്ഥാന സ്കൂൾ കലോത്സവമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് അനുസ്മരണം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.


എം.ടി.വാസുദേവൻ നായരുടെ കൃതികൾക്ക് വ്യത്യസ്തമായ ആഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് കഴിഞ്ഞ കാലത്തെ സ്കൂൾ കലോത്സവ വേദികൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ വർഷമാണ് 2024 എന്നും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ അനുസരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. രാവിലെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുന്നുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

Follow us on

Related News