പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

Sep 10, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാലകൾ കേരളത്തിൽ പാഠ്യ വിഷയമാണെന്ന് അറിഞ്ഞു അഭിമാനം കൊള്ളുകയാണ് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ. കേരളത്തിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ് മുംബൈയിൽ ജോലിയെടുക്കുന്ന ഡബ്ബാവാലകൾ. പാഠപുസ്തകത്തിലെ അഞ്ച് പേജുള്ള അധ്യായത്തിലാണ് ഡബ്ബാവാലകളുടെ ജീവിതം പരാമർശിക്കുന്നത്. ‘ദി സാഗ ഓഫ് ദി ടിഫിൻ കാരിയേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യായം യാത്രാ എഴുത്തുകാരായ ഹ്യൂഗും കോളിൻ ഗാൻ്റ്‌സറും ചേർന്നാണ് എഴുതിയത്. കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) 2024ലെ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി ‘ഡബ്ബാവാല’കളുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചാണ് ഈ അധ്യായം അവതരിപ്പിക്കുന്നത്. തങ്ങളുടെ ജീവിതം കേരള സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞയുടൻ, ലഭിച്ച അംഗീകാരത്തെ സ്വാഗതം ചെയ്ത് ഡബ്ബാവാലകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മെയിലിലൂടെ നന്ദി അറിയിച്ചു.

1890-ൽ ആദ്യത്തെ ടിഫിൻ കാരിയറായ മഹാദേവ് ഹവാജി ബച്ചെ ദാദറിൽ നിന്ന് മുംബൈയിലെ ഫോർട്ടിലേക്ക് ഒരു ഉച്ചഭക്ഷണ പാത്രമെത്തിച്ചതോടെയാണ് മുംബൈയിലെ ഡബ്ബാവാല സേവനത്തിൻ്റെ ഉത്ഭവമെന്ന് ഈ അധ്യായം വിവരിക്കുന്നു. 1890 ൽ ദാദറിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു വൃദ്ധയായ പാഴ്‌സി സ്ത്രീ മഹാദു ഇവാജി ബച്ചയോട് സംസാരിച്ചു. ബോംബെയുടെ വാണിജ്യ ഹൃദയത്തിൽ ജോലി ചെയ്യുന്ന തൻ്റെ ഭർത്താവിന് ചോറ്റുപാത്രം എത്തിക്കാൻ അവരെ സഹായിക്കണമെന്ന് അവർ ആഗ്രഹിച്ചു. അതായിരുന്നു ഡബ്ബാവാലകളുടെ തുടക്കം.” അദ്ധ്യായം വിശദീകരിക്കുന്നു.. ആ എളിയ തുടക്കങ്ങളിൽ നിന്ന്, ഈ സ്വയം നിർമ്മിത ഇന്ത്യൻ സംഘടന ഒരു വലിയ ശൃംഖലയായി വളർന്നു, അതിൻ്റെ അവിശ്വസനീയമായ കാര്യക്ഷമത അന്താരാഷ്ട്ര ബിസിനസ് സ്കൂളുകളുടെയും ഇംഗ്ലണ്ടിലെ രാജകുമാരൻ്റെ (ഇപ്പോൾ രാജാവ്) ചാൾസിൻ്റെയും പ്രശംസ നേടിയിട്ടുണ്ട്.

Follow us on

Related News