തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് നൽകുന്ന കോച്ചിങ് ക്ലാസുകൾക്കെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.
വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ വിജയിക്കാൻ നൽകുന്ന കോച്ചിങ് ക്ലാസുകൾ ഫലപ്രദമായ മാർഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോച്ചിങ് ക്ലാസുകളാണ് കുട്ടികളെ പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്ന തെറ്റായ മാർഗമെന്ന് അദ്ദേഹം പറയുന്നു. സാധാരണ സ്കൂൾ ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഈ ബാഹ്യ ക്ലാസുകളെ ആശ്രയിക്കുന്നത്. കോച്ചിങ് ക്ലാസുകളിൽ പോകുന്ന ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ അധ്യാപകർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാറില്ല. കുട്ടികളെ പഠനപരമായി സഹായിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് കോച്ചിങ് സെൻ്ററുകളെ ഏക പരിഹാരമായി കാണുന്നത്. യഥാർത്ഥ ലോക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നിരീക്ഷണം, വിശകലനം, സിദ്ധാന്ത-പരിശോധനാ കഴിവുകൾ എന്നിവയിൽ വിദ്യാഭ്യാസം കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എങ്ങനെ പഠിക്കണമെന്ന് പഠിക്കുക എന്നതാണ്. മനഃപാഠമാക്കുന്നതിനുപകരം ഗ്രഹണവും വിമർശനാത്മക ചിന്തയും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
- കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം
- ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്പെക്ടർ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ
- കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ
- സ്കൂൾ അര്ധവാര്ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ
- സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്









