പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

ലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

Mar 13, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കൻഡറി ഏകീകരണ കോർ കമ്മിറ്റി റിപ്പോർട്ട് കരട് റിപ്പോർട്ടിൽ ലൈബ്രേറിയൻ തസ്തികയുടെ നിയമന ശുപാർശകളിലെ വൈരുധ്യം ലൈബ്രറി സയൻസ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. ലാബ് അസിസ്റ്റന്റ് വിരമിക്കുമ്പോൾ, അതേ തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനം നടത്താമെന്ന ശുപാർശയാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വെട്ടിലാക്കുക. ഇങ്ങനെയുള്ള തീരുമാനം ഉണ്ടായാൽ ഉദ്യോഗാർഥികൾക്ക് എങ്ങനെ പ്രയോജനം ഉണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഒരു സ്കൂളിലെ ലൈബ്രേറിയൻ വിരമിക്കുന്നതെങ്കിൽ, അത്രയും കാലം അതേ സ്കൂളിൽ ലൈബ്രേറിയൻ നിയമനം ഉണ്ടാകാത്തത് വെല്ലുവിളിയാകും. കൂടാതെ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള പ്രായപരിധിയും പിന്നിട്ടിരിക്കും. മാത്രമല്ല, ഇതു മൂലം സ്കൂളിനും പ്രയോജനം ലഭിക്കാതാകുമെന്നും അതിന് പകരം അധ്യയന വർഷത്തിൽ നിയമനം നടത്തുകയും വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് തസ്തിക നിർത്തലാക്കിയാൽ മതിയെന്നുമാണ് വിദ്യാഭ്യാസ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സ്കൂളുകളിൽ നിലവിലുള്ള ലാബ് അസിസ്റ്റന്റ് തസ്തികൾ ഒന്നാക്കാനും പകരം ഒരു ലൈബ്രേറിയനെ നിയമിക്കാനുമാണ് കോർകമ്മിറ്റി നിർദേശിക്കുന്നത്. നിലവിലെ ലാബ് അസിസ്റ്റന്റുമാരിൽ വിരമിക്കുന്ന മുറയ്ക്ക് ലൈബ്രേറിയൻ ക്രമീകരണം നടത്താമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കേരള വിദ്യാസ ചട്ടം 32 അധ്യായത്തിലും, 2001 ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസിലും ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രേറിയൻ തസ്തിക ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ സർക്കാർ തയാറായിട്ടില്ല. സ്കൂളുകളുടെ ഏകീകരണം നടക്കുന്നതോടെ ലൈബ്രേറിയൻ തസ്തിക അനിവാര്യമാണെന്നും പറയുന്നുണ്ട്. ലയനം പൂർത്തിയാകുന്നതോടെ നിലവിൽ ഹൈസ്കൂൾ തലത്തിലുള്ള ക്ലാർക്ക്, പ്യൂൺ, ഫുൾ ടൈം, പാർടൈം മിനിയൽ തസ്തികകളുടെ സേവനം പുതിയ ഹയർസെക്കൻഡറി തലത്തിലേക്ക് വ്യാപിപ്പിക്കും. വി.എച്ച്.എസ്.ഇ തസ്തികകളിലെ ലബോറട്ടറികളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക നിർത്തലാക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രി നേതൃത്വം നൽകിയ നവകേരള സദസിൽ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രേറിയൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും ഉദ്യോഗാർത്ഥികൾ നൽകിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ കൊടുമുടിയിൽ എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും പൊതുവിദ്യാലയങ്ങളിൽ വായനയുടെ സ്ഥാനം, കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ – എയ്ഡഡ് സ്കുളുകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് പരാതി. വായനയുടെ പ്രാധാന്യം മനസിലാക്കി പൊതു വിദ്യാലയങ്ങളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ അവശ്യം. സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ ഒഴികെ മറ്റെല്ലാ സ്കൂളുകളിലും വായനാമുറികളും ലൈബ്രേറിയന്മാരും ഉണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള കേന്ദ്രീയ- നവോദയ വിദ്യാലയങ്ങളിലും സ്ഥിരം ലൈബ്രേറിയന്മാരുണ്ട്. പൊതു വിദ്യാലയങ്ങളിൽ ലൈബ്രേറിയന്മാരെ നിയമിക്കുന്നതിനായി നിരവധി ഉത്തരവുകളും കോടതി വിധികളും നില നിൽക്കുന്നുണ്ട്. സർക്കാർ കോടതി വിധികൾ നടപ്പിലാക്കാത്തതിതിനെതിരേ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവും നേടിയിരുന്നു. വിധി തുടർന്നു നടപ്പാക്കാത്തതിനെതിരേ ഉദ്യോഗാർഥികൾ നൽകിയ കോടതീയലക്ഷ്യക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേരളാ വിദ്യാഭ്യാസ ചട്ടം(കെ.ഇ.ആർ ) 32 അധ്യായത്തിലും 2001 ഹയർ സെക്കൻഡറി സ്കൂൾ സ്പെഷ്യൽ റൂൾസിലും കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കാര്യക്ഷമമായ ലൈബ്രറിയും ലൈബ്രേറിയനും വേണമെന്ന് പറയുന്നുണ്ട്.

Follow us on

Related News