പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർ

Feb 23, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ ചോദ്യ പേപ്പറുകൾ എസ്എസ്എൽസി മാതൃകയിൽ ട്രഷറിയിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കണമെന്ന സ്കൂൾ ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവശ്യം ശക്തമാക്കുകയാണ് സ്കൂൾ ജീവനക്കാർ. എസ്എസ്എൽസി പരീക്ഷകളുടെ ചോദ്യപ്പേർ ട്രഷറിയിൽ സൂക്ഷിച്ച് രാവിലെ സ്കൂളുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതേ രീതി ഹയർ സെക്കന്ററി ചോദ്യപ്പേപ്പറും ട്രഷറിയിൽ സൂക്ഷിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
നിലവിൽ ഹയർ സെക്കന്ററി സ്കൂളുകളിൽ, ഹൈസ്കൂളുകളിലെ അനധ്യാപക ജീവനക്കാരെ നിയോഗിച്ചാണ് ഹയർ സെക്കന്ററി ചോദ്യ പേപ്പറുകൾ സൂക്ഷിക്കുന്നത്. എസ്എസ്എൽസി ചോദ്യപേപ്പർ സുരക്ഷിതമായി ബാങ്ക് ലോക്കറിൽ ഇരിക്കുമ്പോൾ ഹയർ സെക്കന്ററി ചോദ്യപേപ്പർ ഒരു സുരക്ഷയും ഇല്ലാതെയാണ് സ്കൂൾ അലമാരിയിൽ സൂക്ഷിക്കുന്നത്. രാത്രിയിലും ചോദ്യപേപ്പർ സുരക്ഷാ ഡ്യൂട്ടി ഉള്ളതിനാൽ പരീക്ഷ സമയങ്ങളിൽ അനധ്യാപക ജീവനക്കാർക്ക് 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് പറയുന്നു. രാത്രിയിലെ സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം അടുത്ത ദിവസം നടക്കുന്ന എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിയും ചെയ്യണ്ടി വരുന്നതോടെ അനധ്യാപക ജീവനക്കാർക്ക് ഇരട്ടി ജോലിഭാരമാണ് ഉണ്ടാകുന്നതെന്ന് അനധ്യാപക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഹൈസ്കൂളുകളിൽ വനിതാ അനധ്യാപക ജീവനക്കാരാണെങ്കിൽ തൊട്ടടുത്ത യു.പി സ്കൂളിൽ നിന്നുള്ള ജീവനക്കാരെയാണ് രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് അനധ്യാപകരുടെ സംഘടനയായ കെ.എ.എസ്.എൻ, ടി.എസ്.എ, മന്ത്രി വി. ശിവൻകുട്ടി, വിദ്യാഭ്യാസ
പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.ഇ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. അധ്യാപകർക്ക് ശക്തമായ സംഘടനയും രാഷ്ട്രീയ പിൻബലവും ഉള്ളതിനാൽ
അനധ്യാപക ജീവനക്കാരുടെ അവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു.

Follow us on

Related News