പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

സ്കൂളുകളിലെ ഇലക്ട്രോണിക് മാലിന്യ നിർമാർജനം: 6 മാസത്തിനകം നടപടി വേണം

Jan 30, 2024 at 6:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ ഇ-വേസ്റ്റ് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് കൈപ്പട്ടിയിരുന്നു. 2017ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 2019 ജൂൺ 14 വരെ സ്കൂളുകളിൽ നിന്ന് 741 ഇ -മാലിന്യം നിർമാർജനം ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം മാലിന്യനിർമാർജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Follow us on

Related News