പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

Jan 18, 2024 at 6:11 am

Follow us on

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല, ആരോഗ്യ ശാസ്ത്ര സർവകലാശാല, അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, സ്കൃത സർവകലാശാല, മലയാളം സർവ കലാശാല, ശ്രീ നാരായണ ഗുരു ഓപ്പൺ യുണിവേഴ്സിറ്റി എന്നീ സർവകലാശാലകളാണ് യുജിസി നിർദേശങ്ങൾ അവഗണിച്ചത്. 2023 ഡിസംബർ 31നകം ഓംബുഡ്‌സ്‌ പേഴ്‌സനെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി യുജിസി ഡിസംബർ 5നാണ് ഉന്നത വിദ്യാഭ്യാസ സ്ഥ‌ാപനങ്ങൾക്കു കത്തയച്ചത്.

എന്നാൽ കേരളത്തിലെ 6 സർവകലാശാലകളടക്കം രാജ്യത്തെ 257 സർവകലാശാലകൾ നിർദേശം നടപ്പാക്കിയിട്ടില്ല. നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട് നിർദേശങ്ങൾ നടപ്പാക്കിയ സ്ഥാപനങ്ങൾ പരാതി പരിഹാര സമിതിയിലെ അംഗങ്ങളുടെയും ഓംബുഡ്സ് പേഴ്സന്റെ യും പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു പ്രധാന നിർദേശം.

Follow us on

Related News