തിരുവനന്തപുരം:സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രോഗ്രാമിന് പരമാവധി 70 സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി 30 സീറ്റ് വരെയും മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിച്ചു നല്‍കാൻ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി ഡോ.ആർ.ബിന്ദു. കോളേജുകൾ ആവശ്യപ്പെടുന്ന പ്രോഗ്രാമുകളില്‍ മാത്രമാകും വർദ്ധന. സര്‍വകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമാകും ഇതെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷങ്ങളിലും, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥി പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു.