പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

മഴ കാരണം സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെ പ്രഖ്യാപിക്കണം: മന്ത്രി വി.ശിവൻകുട്ടി

Jul 4, 2023 at 8:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലകളിലും അവധി ആവശ്യമെങ്കിൽ അതത് ജില്ലാ കലക്ടർമാർ അത് നേരത്തെ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. എറണാകുളം കാസർഗോഡ് ജില്ലകൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദ്യാർഥികളും അധ്യാപകരും സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് അവധി വിവരം അറിഞ്ഞത്. ഇത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം.

\"\"

നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ അതത് ജില്ലാ കലക്ടർമാരെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മഴ ശക്തമായ സമയത്ത് കുട്ടികൾ സ്കൂളിൽ എത്തുന്നത്തിന് തൊട്ടുമുൻപ് അവധി പ്രഖ്യാപിച്ചാൽ അത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും മന്ത്രിചുണ്ടിക്കാട്ടി. മഴ ശക്തമായതിനെ തുടർന്ന് അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെത്തന്നെ അവധി പ്രഖ്യാപിക്കണം. കലക്ടർമാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവധി കൊടുക്കേണ്ടത് സാഹചര്യം ഉണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News