പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

പ്ലസ് വൺ സീറ്റ് കുറവ് : അഭിഭാഷകർ സുപ്രീം കോടതിയിൽ

Aug 2, 2022 at 11:48 am

Follow us on

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് കുറവ് എന്ന് ആരോപിച്ച് രണ്ട് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു . അഭിഭാഷകരായ ശ്യാം ദിവാനും അഡ്വ. സുൽഫിക്കർ അലിയുമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് . ഈ അധ്യയന വർഷത്തിൽ മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ മാത്രം 75000 ത്തിലേറെ വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ വിജയിച്ചത് . സി ബി സ് ഇ , ഐ സി എസ് ഇ കുട്ടികൾക്ക് ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 65035 സീറ്റുകളാണ് ആകെയുള്ളത് . വിദ്യാർത്ഥികളുടെ തുടർപഠനത്തിനുള്ള ആശങ്ക കണക്കിലെടുത്താണ് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചത് .

\"\"

അതെസമയം 37,840 സീറ്റുകളുള്ള തിരുവനന്തപുരം ജില്ലയിൽ 35,949 പേരാണ് പത്താം തരം പാസായത് . 14,515 പേർ ജയിച്ച പത്തനംതിട്ടയിൽ 16,121 സീറ്റുണ്ട് . എന്നാൽ വിദ്യാർഥികൾ കൂടുതലുള്ള മലപ്പുറം ജില്ലയിൽ പതിനായിരത്തോളം സീറ്റുകളുടെ കുറവാണെന്നും അഭിഭാഷകർ പറഞ്ഞു .

സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്ലാത്ത മൂന്നിയൂർ പഞ്ചായത്തിൽ എയ്ഡഡ് സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു . അതുമായി ബന്ധപ്പെട്ട ഹൈകോടതി സിംഗിൾ ബെഞ്ച് മൂന്നു അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിഷയത്തിൽ ഇടപെടേണ്ടതില്ല എന്ന കാരണത്താൽ ഇത് ഡിവിഷൻ ബെഞ്ച് റദ്ദാക്കി പകരം അധിക സീറ്റ് മതിയെന്ന സർക്കാർ നിലപാട് അംഗീകരിച്ചു . അതോടൊപ്പം മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ കുറവാണെന്നും ആ കുറവുകൾ നികത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.

\"\"

സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന അധിക ബാച്ച് സ്വകാര്യമേഖലക്ക് നൽകണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ല എന്നും സാമ്പത്തിക ബാധ്യതയുടെ പേരിൽ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യകത സംസ്ഥാന സർക്കാറിന് പരിഗണിക്കാതിരിക്കാനാവില്ല എന്നും ബെഞ്ച് സർക്കാറിനെ ഓർമിപ്പിച്ചു. അത് പരിഗണിച്ച് കൂടുതൽ എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു .

Follow us on

Related News

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം:ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു. തിരുവനന്തപുരം...