JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.
ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. സ്കൂളുകളിൽ നടക്കുന്ന ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. ചില വിദ്യാലയങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവേശനോത്സവ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വർഷം മുതൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രേവേശനോത്സവം അടക്കമുള്ള ഉദ്ഘടന പരിപാടികളിൽ കുട്ടികൾക്ക് സദസ്സിൽ ഇരിക്കാൻ സൗകര്യമൊരുക്കണം.

- നാളെ സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
- ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി
- ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം
- സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം
- പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നുമുതൽ