പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി

Oct 2, 2021 at 4:08 pm

Follow us on

തിരുവനന്തപുരം: നിർധനരായ 200 കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്കൗട്സ് & ഗൈഡ്സിന്‍റെ \’സ്നേഹഭവനം\’ പദ്ധതി നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സ്നേഹഭവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. നാട്ടിലെ എല്ലാ ജനവിഭാങ്ങളുടെയും സ്വപ്നമാണ് സ്വന്തം ഭവനം എന്നത്. ഈ സ്വപ്നം മിക്കവര്‍ക്കും സാഫല്യമാകത്തത് വീട് നിര്‍മ്മിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടുതന്നൊണ്. ജനങ്ങളുടെ ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ രണ്ടരലക്ഷം വീടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന്‍റെ തുടക്കത്തില്‍തന്നെ 100 ദിന കര്‍മ്മപദ്ധതികള്‍ ആരംഭിച്ചു. ഇതിലൂടെ ഒരുലക്ഷം വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടം നില്‍ക്കുന്നതല്ല, ഓരോ വര്‍ഷവും ഒരുലക്ഷം വീട് എന്നതുപ്രകാരം 5 വര്‍ഷംകൊണ്ട് 5 ലക്ഷം വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മാത്രം പരിപാടിയല്ല, എല്ലാവരുടെയും സഹായസഹകരത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമ്പൂര്‍ണ പാര്‍പ്പിടയഞ്ജം ജനകീയ ക്യാമ്പയിനായി മാറണം. ഇതിന് ഒരു ഉത്തമ മാതൃകയാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്‍റെ നേതൃത്വത്തില്‍ 200 ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാലയങ്ങളില്‍ ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് & ഗൈഡ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് രണ്ട് കോടിയുടെ ഉപകരണങ്ങളാണ് വിവിധ എഫ്.എല്‍.ടി.സി കള്‍ക്ക് നല്‍കിയത്. 40 ലക്ഷം രൂപ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവനയായി നല്‍കിയതും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

\"\"


യോഗത്തില്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ചീഫ് കമ്മീഷറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ ശ്രീ.ജീവന്‍ബാബു.കെ, ഐ.എ.എസ് സ്വാഗതം പറഞ്ഞു. സസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി.രാജേഷ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ.പ്രഭാകരന്‍ നന്ദി പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ടി.വി.പീറ്റര്‍, പ്രൊഫ.ഇ.യു.രാജന്‍, പി.അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...