തേഞ്ഞിപ്പലം: യുജിസി നിര്‍ദേശപ്രകാരം ബിരുദ, പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളജുകളാണെന്നും ഭൂരിഭാഗം കോളജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി യെന്നും കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അറിയിച്ചു. 2019 പ്രവേശനം മുതല്‍ നടപ്പാക്കിയ ഓഡിറ്റ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി മാത്രമാണ്. മൊത്തം ഗ്രേഡ് കണക്കാക്കുന്നതില്‍ ഇത് ഉള്‍പ്പെടുന്നില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കോളജുകള്‍ക്ക് നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.
