തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ശതമാനവുമായി റെക്കോഡ് വിജയമാണ് ഇത്തവ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതിൽ പേർ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
കഴിഞ്ഞ വർഷം 98.28 ആയിരുന്നു വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ ഉണ്ടായത്. ഏറ്റവും അധികം എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും മലപ്പുറം ആണ് മുന്നിൽ.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല- പാലാ(99.97%)
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട്(98.13%).
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല- മലപ്പുറം(7,838)