പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

Sep 13, 2020 at 8:33 am

Follow us on

\"\"

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്നുമാത്രം  1,15,959 പേർ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ.  കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കർശനമായ മുൻകരുതലുകളോടെയാണ് പരീക്ഷ നടക്കുക. പൂർണമായി അണുവിമുക്തമാക്കിയ പരീക്ഷ ഹാളിൽ 12 വിദ്യാർത്ഥികൾ മാത്രമായിരിക്കും ഉണ്ടാവുക. മാസ്ക്, കൈയ്യുറകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. സീറ്റുകൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കും. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസർ ഉണ്ടാകും. താപനില അളക്കാൻ രജിസ്ട്രേഷൻ റൂമിൽ തെർമൽ ഗൺ ഉണ്ടാകും. പരിശോധന (ഫ്രിസ്കിങ്) ഉൾപ്പെടെ എല്ലാ പ്രക്രിയകളും സ്പർശനവിമുക്തമായിരിക്കും. ഒ.എം.ആർ രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ് (45 ചോദ്യങ്ങൾ), കെമിസ്ട്രി (45), ബയോളജി (ബോട്ടണി, സുവോളജി-90) എന്നീ വിഷയങ്ങളിൽനിന്ന് മൾട്ടിപ്പിൾ ചോയ്സ്ചോദ്യങ്ങൾ ഉണ്ടാകും. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക്. ഒരു ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720. ഇന്ന് നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

\"\"

Follow us on

Related News