പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

Sep 13, 2020 at 8:33 am

Follow us on

\"\"

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്നുമാത്രം  1,15,959 പേർ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ.  കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കർശനമായ മുൻകരുതലുകളോടെയാണ് പരീക്ഷ നടക്കുക. പൂർണമായി അണുവിമുക്തമാക്കിയ പരീക്ഷ ഹാളിൽ 12 വിദ്യാർത്ഥികൾ മാത്രമായിരിക്കും ഉണ്ടാവുക. മാസ്ക്, കൈയ്യുറകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. സീറ്റുകൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കും. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസർ ഉണ്ടാകും. താപനില അളക്കാൻ രജിസ്ട്രേഷൻ റൂമിൽ തെർമൽ ഗൺ ഉണ്ടാകും. പരിശോധന (ഫ്രിസ്കിങ്) ഉൾപ്പെടെ എല്ലാ പ്രക്രിയകളും സ്പർശനവിമുക്തമായിരിക്കും. ഒ.എം.ആർ രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ് (45 ചോദ്യങ്ങൾ), കെമിസ്ട്രി (45), ബയോളജി (ബോട്ടണി, സുവോളജി-90) എന്നീ വിഷയങ്ങളിൽനിന്ന് മൾട്ടിപ്പിൾ ചോയ്സ്ചോദ്യങ്ങൾ ഉണ്ടാകും. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക്. ഒരു ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720. ഇന്ന് നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

\"\"

Follow us on

Related News