മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് മലപ്പുറം ഡിഇഒയോട് റിപ്പോർട്ട് തേടി. മങ്കേരി സ്വദേശി ബാലകൃഷ്ണൻ്റെ മകൾ ദേവിക (15) ആണ് മരിച്ചത്. ഇരിമ്പിളിയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് കാണാതായ വിദ്യാർത്ഥിയെ സന്ധ്യയോടെ വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കുന്നില്ല. വീട്ടിൽ സ്മാർട് ഫോൺ ഇല്ലെന്നും പറയുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടിക്ക് ഓൺലൈൻ ക്ലാസ്സ് കാണാനുള്ള സംവിധാനം ഇല്ലെന്നു അറിഞ്ഞിരുന്നെങ്കിൽ സഹായിക്കുമായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. സാമ്പത്തിക പരാധീനതയിലും മികച്ച മാർക്കുവാങ്ങിയാണ് ദേവിക പഠിച്ചിരുന്നതെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽ
തിരുവനന്തപുരം:കേരള ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം....