പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

അടഞ്ഞുകിടക്കുന്ന സ്കൂളുകൾ: രാജ്യത്തിന് 30 ലക്ഷംകോടി വരുമാന നഷ്ടമെന്ന് ലോകബാങ്ക്

Oct 12, 2020 at 4:13 pm

Follow us on

\"\"

ന്യൂഡൽഹി: അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഭാവിവരുമാനത്തിൽ ഇടിവുണ്ടാകാൻ ഇടയാക്കുമെന്ന് ലോകബാങ്ക്. ഗാർഹിക തൊഴിൽ വരുമാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വരുമാനനഷ്ടം കണക്കാക്കിയിരിക്കുന്നത്. 400 ബില്യൺ ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
നിലവിൽ വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി തൊഴിലിൽ പ്രവേശിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന ആജീവനാന്ത വരുമാനത്തിൽ നിന്നും ആകെ 4400 ഡോളർ നഷ്ടമായേക്കാം. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തോളമാണ് ഇത്.

ഇത്തരത്തിൽ നിലവിലെ കണക്കുകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയാൽ 622 ബില്ല്യൺ ഡോളർ മുതൽ 880 ബില്ല്യൺ ഡോളർ നഷ്ടമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുണ്ടാവുക എന്നാണ് ലോകബാങ്കിന്റെ കണക്കുകൾ പ്രവചിക്കുന്നത്. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന വിദ്യാഭ്യാസത്തിന് പുറമമെയാണ് ഈ വരുമാനനഷ്ടവും. 391 ദശലക്ഷം വിദ്യാർത്ഥികളാണ് കോവിഡ് മൂലം പ്രതിസന്ധി നേരിടുന്നത്. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസ പ്രതിസന്ധികളെ കോവിഡ് കൂടുതൽ സങ്കീർണമാക്കി. 55 ലക്ഷം വിദ്യാർഥികൾക്ക് പഠനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു, ഇത് ഒരു തലമുറയുടെ ഉത്പാദനക്ഷമയെ പൂർണമായും ബാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Follow us on

Related News