പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അടഞ്ഞുകിടക്കുന്ന സ്കൂളുകൾ: രാജ്യത്തിന് 30 ലക്ഷംകോടി വരുമാന നഷ്ടമെന്ന് ലോകബാങ്ക്

Oct 12, 2020 at 4:13 pm

Follow us on

\"\"

ന്യൂഡൽഹി: അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഭാവിവരുമാനത്തിൽ ഇടിവുണ്ടാകാൻ ഇടയാക്കുമെന്ന് ലോകബാങ്ക്. ഗാർഹിക തൊഴിൽ വരുമാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വരുമാനനഷ്ടം കണക്കാക്കിയിരിക്കുന്നത്. 400 ബില്യൺ ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
നിലവിൽ വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി തൊഴിലിൽ പ്രവേശിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന ആജീവനാന്ത വരുമാനത്തിൽ നിന്നും ആകെ 4400 ഡോളർ നഷ്ടമായേക്കാം. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തോളമാണ് ഇത്.

ഇത്തരത്തിൽ നിലവിലെ കണക്കുകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയാൽ 622 ബില്ല്യൺ ഡോളർ മുതൽ 880 ബില്ല്യൺ ഡോളർ നഷ്ടമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുണ്ടാവുക എന്നാണ് ലോകബാങ്കിന്റെ കണക്കുകൾ പ്രവചിക്കുന്നത്. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന വിദ്യാഭ്യാസത്തിന് പുറമമെയാണ് ഈ വരുമാനനഷ്ടവും. 391 ദശലക്ഷം വിദ്യാർത്ഥികളാണ് കോവിഡ് മൂലം പ്രതിസന്ധി നേരിടുന്നത്. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസ പ്രതിസന്ധികളെ കോവിഡ് കൂടുതൽ സങ്കീർണമാക്കി. 55 ലക്ഷം വിദ്യാർഥികൾക്ക് പഠനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു, ഇത് ഒരു തലമുറയുടെ ഉത്പാദനക്ഷമയെ പൂർണമായും ബാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Follow us on

Related News