പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നിലവിലെ രീതി മാറ്റണം: അടുത്തവർഷം മുതൽ പഠന കാലത്ത് പരിശോധന നടത്തണമെന്ന് വിദ്യാർത്ഥികൾ

Jun 29, 2022 at 5:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനാവശ്യമായ
നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. പ്ലസ് വൺ പ്രവേശനത്തിന് തൊട്ടുമുൻപായി നടത്തുന്ന നീന്തൽ പ്രാവീണ്യ പരിശോധന കുട്ടികളെ മാനസികമായും ശരീരികമായും തളർത്തുന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. 👇🏻👇🏻

\"\"

പരിശോധന നടക്കുന്ന കുളങ്ങൾക്കും മറ്റും സമീപത്ത് നൂറുകണക്കിന് കുട്ടികളാണ് മണിക്കൂറുകളോളം കാത്തുനിന്ന് അവശരാകുന്നത്. ജില്ലാ സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിൽ മലപ്പുറം
മേൽമുറി കോണോംപാറയിൽ നടത്തിയ
നീന്തൽ പ്രാവീണ്യ പരിശോധന കഴിഞ്ഞ ദിവസം അലങ്കോലമായിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതോടെ ടോക്കൺ നൽകുന്നത് അധികൃതർ നിർത്തിവയ്ക്കുകയും ഇതേ തുടർന്ന് വിദ്യാർഥികൾ ഒരു മണിക്കൂറിലേറെ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. 👇🏻👇🏻

\"\"

പലയിടത്തും രണ്ട് താലൂക്കുകളിൽ ഒരു പരിശോധനാ കേന്ദ്രമാണ് ഉള്ളത്. പാലാഭാഗത്തും കുളങ്ങൾപോലുള്ള വിശാലമായ ജലാശയങ്ങൾ ഇല്ലാത്തതാണ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കുറയാൻ കാരണം. ഓരോ നീന്തൽ പരിശോധനാ കേന്ദ്രങ്ങളിലും വിശപ്പും ദാഹവും സഹിച്ച് പെരുമഴയത്തടക്കം മണിക്കൂറുകളാണ് കുട്ടികൾ വരിനിൽക്കുന്നത്. ഈ സംവിധാനം പരിഷ്ക്കരിക്കണമെന്നാണ് ആവശ്യം. എസ്എസ്എൽസി ഫലം വരുന്നതിന് മുൻപ്തന്നെ, സ്കൂൾ പഠന സമയത്ത് പ്രത്യേകം സമയക്രമം അനുസരിച്ച് നീന്തൽ പ്രാവീണ്യ പരിശോധനയും നീന്തൽ സർട്ടിഫിക്കറ്റും അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. 👇🏻👇🏻

\"\"

നിലവിൽ ഏകജാലക പ്രവേശനം അർഭിക്കുന്നതിന് തൊട്ടുമുൻപായാണ് പരിശോധനയും സർട്ടിഫിക്കേറ്റ് വിതരണവും നടക്കുന്നത്. ഇതാണ് രൂക്ഷമായ തിരക്കിനും പരാതികൾക്കും ഇടയ്ക്കുന്നത്. ജൂൺ ഒന്നുമുതൽ മാർച്ച്‌ 31വരെയുള്ള സ്കൂൾ അധ്യയന കാലത്ത് സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിന്റെ നേതൃത്വത്തിൽ നീന്തൽ പ്രാവീണ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനം ഒരുക്കണം.

\"\"

Follow us on

Related News

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ...