പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അധ്യാപകർ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്

Feb 9, 2022 at 8:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: ഒന്നരലക്ഷത്തിൽ അധികം വരുന്ന അധ്യാപകരല്ല കേരളത്തിൽ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നവരോട് പറയാനുള്ളത് ഇതാണ്..ഓരോന്ന് പറഞ്ഞ് കുട്ടികളുടെ
മനോവീര്യം തകർക്കരുത്, അവരെ ബുദ്ധിമുട്ടിക്കരുത്. അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും
ഇവിടെ അക്കാദമിക് വിദഗ്ധരുണ്ട്.

അതിനായി സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകരുണ്ട്
കേരളത്തിൽ. ഏറ്റവും കൂടുതൽ സംഘടനകളുള്ളത് വകുപ്പ് വിദ്യാഭ്യാസ വകുപ്പിലാണ്. 46സംഘടനകളുണ്ട് ഈ വകുപ്പിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധ്യാപകരെല്ലാം അക്കാദമിക് കാര്യങ്ങൾ
തിരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡയറക്ടർക്കും അതുപോലെ അധ്യാപകർക്കും ഓരോ ജോലിയുണ്ട്. അത് അവരവർ ചെയ്യുക, ഈ
ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകർ ഓരോരുത്തരായി വിദ്യാഭ്യാസ വകുപ്പിന്റെ നയ തിരുമാനിച്ചാൽ ശരിയാകുമോ എന്നും മന്തി ചോദിച്ചു . ഏതെല്ലാം പാഠത്തിൽ നിന്ന്
ചോദ്യം ചോദിക്കണം. എപ്പോൾ സ്കൂൾ അടയ്ക്കണം എന്നിങ്ങനെ ഓരോരുത്തർ തിരുമാനിച്ചാൽ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിനെ കുറിച്ചും പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചും ഒട്ടേറെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമർശനം.

\"\"

Follow us on

Related News