പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

Oct 29, 2025 at 5:00 pm

Follow us on

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയയ്ക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവയ്ക്കും. പുന പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ എഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയിൽ 2 സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ഉണ്ട്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ തുടർന്ന് സിപിഐ കർശന നിലപാട് എടുത്തതോടെയാണ് സർക്കാറിന്റെ പുന:പരിശോധന. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേരത്തെ ബിനോയ് വിശ്വവും എന്നെ ബേബിയും തമ്മിൽ ചർച്ച നടത്തിയത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇത് എല്‍ഡിഎഫിന്റെ വിജയമാണെന്നും മുഖ്യമന്ത്രി തീരുമാനം പറയുമെന്നും ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു.


വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. വിജയത്തന്റെ കാര്യമാണ് പറയേണ്ടതെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു ഇന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പിഎം ശ്രീ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു.

Follow us on

Related News