പ്രധാന വാർത്തകൾ
ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

Oct 29, 2025 at 5:00 pm

Follow us on

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയയ്ക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവയ്ക്കും. പുന പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ എഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയിൽ 2 സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ഉണ്ട്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ തുടർന്ന് സിപിഐ കർശന നിലപാട് എടുത്തതോടെയാണ് സർക്കാറിന്റെ പുന:പരിശോധന. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേരത്തെ ബിനോയ് വിശ്വവും എന്നെ ബേബിയും തമ്മിൽ ചർച്ച നടത്തിയത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇത് എല്‍ഡിഎഫിന്റെ വിജയമാണെന്നും മുഖ്യമന്ത്രി തീരുമാനം പറയുമെന്നും ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു.


വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. വിജയത്തന്റെ കാര്യമാണ് പറയേണ്ടതെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു ഇന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പിഎം ശ്രീ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു.

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...