പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെന്റിന് ശേഷമുള്ള സീറ്റ് വിവരങ്ങൾപ്ലസ് വൺ ക്ലാസുകൾ 18മുതൽ:  രണ്ടാം അലോട്മെന്റ് 9ന്പ്ലസ് വൺ പ്രവേശനത്തിന്റെആദ്യ അലോട്മെന്റിലൂടെ 1,21,743 പേർ പ്രവേശനം നേടി: കണക്കുകൾ ഇങ്ങനെനിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർപെരുന്നാൾ ആഘോഷം : നാളെ അവധി പ്രഖ്യാപിച്ചുപ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 18വരെലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19ന് പൊതുഅവധിസംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

Jun 3, 2025 at 7:49 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും മുട്ടയും ഇനി 3 ദിവസങ്ങളിൽ നൽകും. വളർച്ചയ്ക്കു സഹായകമായ ഊർജവും പ്രോട്ടീനും ലഭിക്കുന്ന രീതിയിലാണ് മെനു തയാറാക്കിയിരിക്കുന്നത്.  അങ്കണവാടിയിൽ ഉപ്പുമാവ് മാത്രം പോരാ, “ബിർണാണിയും” പൊരിച്ച കോഴിയും വേണമെന്നു കൊല്ലം ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം നമ്പർ അങ്കണവാടിയിലെ വിദ്യാർഥിയായ കുട്ടിശങ്കു എന്ന ത്രിജൽ എസ്. സുന്ദർ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മെനു പരിഷ്കരണത്തിനായി മന്ത്രി വീണാ ജോർജ് ഇടപെട്ടത്. 

സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള മെനുവാണ് പരിഷ്ക്കരിച്ചത്. അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ്  നടന്നത്. ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുകയായിരുന്നു. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. കുട്ടികൾക്കുള്ള കുഞ്ഞൂസ് കാര്‍ഡ് ചടങ്ങിൽ വിതരണം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണി നടത്തി ബാഗ് ഉള്‍പ്പെടെ നല്‍കി. വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.

Follow us on

Related News