പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

Apr 6, 2025 at 3:15 pm

Follow us on

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ
സംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ നിന്ന് പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

പരാജയപ്പെട്ട വിദ്യാർത്ഥകൾക്കായി ഏപ്രിൽ അവസാനത്തിൽ വിവിധ വിഷയങ്ങളിൽ 2,24,175 സേ- പരീക്ഷ നടത്തും. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ഇനി ലഭ്യമാകാനുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ -ഗ്രേഡ്) വയനാട് ജില്ലയിലാണ്. 6.3 ശതമാനം പരാജയം. ഏറ്റവും കുറവ് വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ-ഗ്രേഡ് ) ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 4.2 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. 42810 പേർക്ക് ഹിന്ദിയിൽ ഇ-ഗ്രേഡ് ലഭിച്ചു. ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർ ഇംഗ്ലീഷിൽ പരാജയപ്പെട്ടു.

Follow us on

Related News