പ്രധാന വാർത്തകൾ
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഏവർക്കും വിജയാശംസകൾപരീക്ഷാ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമമോ? മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത് ഒട്ടേറെ അധ്യാപകർ 2025 വർഷത്തെ ബിരുദ പ്രവേശനം: CUET UG 2025 രജിസ്ട്രേഷൻ മാർച്ച്‌ 22വരെപ്ലസ്ടു കഴിഞ്ഞവർക്ക് 80,000രൂപ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനംചെട്ടികുളങ്ങര കുംഭഭരണി: മാർച്ച് നാലിന് പ്രാദേശിക അവധിഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെഅടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധം

പരീക്ഷാ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമമോ? മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത് ഒട്ടേറെ അധ്യാപകർ 

Mar 2, 2025 at 9:01 am

Follow us on

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ആരംഭിക്കാനിരിക്കേ പരീക്ഷാ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഒട്ടേറെ അധ്യാപകർ രംഗത്ത്. ആരോഗ്യപ്രശ്നം മൂലമുള്ള അവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ  മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുള്ളത്. പരീക്ഷ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ അധ്യാപകർ  രോഗികളായി ചമയുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് KPSTA രംഗത്തെത്തി.

നാളെ മുതൽ ആരംഭിക്കുന്ന  പരീക്ഷകളുടെ ചുമതല വഹിക്കേണ്ട അധ്യാപകരാണ് പല കാരണങ്ങളാൽ ഒഴിഞ്ഞുമാറുന്നത്. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും അടിയന്തര കാരണമുള്ളവർ മാത്രമേ മാറിനിൽക്കാൻ പാടുള്ളൂ എന്ന് പലതവണ വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാൽ അത് നടപ്പിലാവുന്നില്ല എന്നാണ് പരാതി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ പരീക്ഷ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകർ അധികൃതരെ സമീപിച്ചിട്ടുണ്ട്. 

പല ഓഫീസുകളിലും ശാരീരിക ബുദ്ധിമുട്ട് സൂചിപ്പിച്ചുകൊണ്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കുന്നുകൂടി. ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനായി സ്വതന്ത്ര എൽപി, യുപി സ്കൂളുകളിലെ അധ്യാപകരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതും വിവാദമായി. പഠനോത്സവത്തിന്റെയും പരീക്ഷാ തയ്യാറെടുപ്പിന്റെയും തിരക്കിനിടയിൽ പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.

Follow us on

Related News