പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

തിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 

Jan 8, 2025 at 5:40 pm

Follow us on

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവത്തിൽ  കനകകിരീടം ചൂടി തൃശ്ശൂർ. 26വർഷത്തിന് ശേഷമാണ്  തൃശ്ശൂർ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 1008 പോയിന്റ് നേടി അവസാന നിമിഷത്തിലാണ് പാലക്കാടിനെ പിന്തള്ളി തൃശ്ശൂർ സ്വർണ്ണകപ്പ് കൈയെത്തി പിടിച്ചത്.  ഫോട്ടോഫിനിഷിലാണ് തൃശ്ശൂരിന്റെ കിരീടനേട്ടം. രണ്ടാം സ്ഥാനം നേടിയ  പാലക്കാടിന് 1007 പോയിന്റാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ജില്ലകൾക്കും 482 പോയിന്റാണ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിൽ കൂടുതലായി ലഭിച്ച ഒരു പോയിന്റാണ് തൃശൂരിന് കപ്പ് സമ്മാനിച്ചത്.1999ല്‍ നടന്ന കൊല്ലത്ത് നടന്ന  കലോത്സവത്തിലാണ് തൃശൂര്‍ ഏറ്റവും ഒടുവിൽ കപ്പ് നേടിയത്.  ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂർ ജില്ലക്ക് മൂന്നാം സ്ഥാനമാണ്. കണ്ണൂരിന് 1003 പോയിന്റാണ് ലഭിച്ചത്. 21 വര്‍ഷം കിരീടം ചൂടിയ  കോഴിക്കോടിന് ഇത്തവണ നാലാം സ്ഥാനമാണ് ലഭിച്ചത്. 

കലോത്സവത്തിൽ സ്‌കൂളുകളുടെ പട്ടിക എടുത്താൽ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 171 പോയിന്റോടെ  ഒന്നാമത്.  തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പതിപക്ഷ വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ. എ.ഷംസീര്‍ അധ്യക്ഷനായി. വിജയികള്‍ക്കുള്ള ട്രോഫികൾ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ചു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി. മന്ത്രിരായ കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആര്‍.ബിന്ദു അടക്കമുള്ളവർ പങ്കെടുത്തു. 

Follow us on

Related News