പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

Oct 26, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. നിലവിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിൽ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ല. പൂവാറിലും വേളിയിലും പൊഴിമുറിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജരാകാൻ ജില്ലാ ഭരണകൂടത്തിനും തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നെടുമങ്ങാട് താലൂക്കിൽ 6 വീടുകൾ ഭാഗികമായും കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കാലാവസ്ഥ മുന്നറിയിപ്പുകൾ സസൂഷ്മം വീക്ഷിക്കാനും നിർദ്ദേശം നൽകി. ജില്ലയിൽ ക്വാറി ഖനനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര ടൂറിസം മേഖലകൾ താൽക്കാലികമായി അടച്ചിടും. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭാ സെക്രട്ടറി ജഹാംഗീർ, ഡെപ്യൂട്ടി കളക്ടർ അജയകുമാർ, തഹസിൽദാർ തിരുവനന്തപുരം സാജു എം എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News