പ്രധാന വാർത്തകൾ
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

Oct 26, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. നിലവിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിൽ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ല. പൂവാറിലും വേളിയിലും പൊഴിമുറിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജരാകാൻ ജില്ലാ ഭരണകൂടത്തിനും തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നെടുമങ്ങാട് താലൂക്കിൽ 6 വീടുകൾ ഭാഗികമായും കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കാലാവസ്ഥ മുന്നറിയിപ്പുകൾ സസൂഷ്മം വീക്ഷിക്കാനും നിർദ്ദേശം നൽകി. ജില്ലയിൽ ക്വാറി ഖനനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര ടൂറിസം മേഖലകൾ താൽക്കാലികമായി അടച്ചിടും. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭാ സെക്രട്ടറി ജഹാംഗീർ, ഡെപ്യൂട്ടി കളക്ടർ അജയകുമാർ, തഹസിൽദാർ തിരുവനന്തപുരം സാജു എം എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News