പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

Oct 24, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെ ഇ ആർ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുഗുണമായാണ്. എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അധ്യാപക തസ്തികാ നിർണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നത്.

2024-25 വർഷത്തെ തസ്തിക നിർണ്ണയം പൂർത്തികരിക്കുന്നതിന് 26/09/24 ലെ സർക്കാർ ഉത്തരവ് പ്രകാരം 31/10/2024 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളിതുവരെ സമന്വയ പോർട്ടൽ മുഖേന തസ്തിക നിർണ്ണയം പൂർത്തീകരിച്ച സ്കൂളുകളിൽ 3211 തസ്തികകൾ കുറവു വന്നതായി പോർട്ടലിൽ കാണുന്നുണ്ട്. ഇതിൽ ഗവൺമെൻ്റ് സ്കൂളുകളിൽ 1410 തസ്തികയും എയ്ഡഡ് സ്കൂളിൽ 1801 തസ്തികകളും ഉൾപ്പെടുന്നു. എന്നാൽ ഈ വർഷം തന്നെ 1799 സ്കൂളുകളിൽ നിന്നായി 3892 അധിക തസ്തിക പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത പരിശോധനക്കായി ഡിഇഒ/ഡിഡിഇ എന്നിവർക്ക് നൽകിയിരിക്കുകയാണ്. പരിശോധന പൂർത്തികരിച്ച് പ്രൊപ്പോസലുകൾ ലഭിച്ചാൽ മാത്രമേ തസ്തികകളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയുകയുളളൂ എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Follow us on

Related News