പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

Jul 12, 2024 at 1:48 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ നിർദേശങ്ങൾക്കനുസൃതമായി 2024-25 അക്കാദമിക് വർഷത്തിലും സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകൾ നടത്താൻ അതത് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പരിശോധന നടത്തി 3 മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ സ്ക്കൂളിൽ പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ ഫോറം-2ൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം.

റിപ്പോർട്ട് supdth.dge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. ജില്ലയിലെ എല്ലാ സി.ബി.എസ്.ഇ. ഐ.സി.എസ്.സി.ഇ, സൈനിക് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലുൾപ്പടെ പരിശോധനകൾ നടത്തണം.
2018ലെ മലയാള ഭാഷ പഠന ചട്ടങ്ങളുടെ അന്ത:സത്ത ഉൾക്കൊണ്ടുതന്നെ ഈ വർഷത്തെ സ്ക്കൂൾ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. മുൻ വർഷം പരിശോധന നടത്തിയ റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പോലും മലയാളം വായിക്കാൻ അറിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കുന്നത്.

Follow us on

Related News