പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

Jul 9, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത 2000 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം മുതൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കുന്നത്. കേരളത്തിലെ 139 സ്‌കൂളുകളും ഇതിൽ ഉൾപ്പെടും. അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒരു ക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാണെന്നതാണ് പ്രധാന നിർദേശം. 6,9,11 ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ സെക്കൻഡറി തലത്തിൽ മാത്രം നിർബന്ധമായ 75ശതമാനം ഹാജർ ആറാം ക്ലാസിൽ ഉൾപ്പടെ നടപ്പാക്കും. ക്ലാസ്‌മുറിയിൽ 30മണിക്കൂർ പഠനം നടത്തിയാൽ അത് ഒരു ക്രെഡിറ്റായി പരിഗണിക്കും. അധിക വിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാം. എൻസിസി, യോഗ, പെർഫോമിങ് ആർട്‌സ്, ഹാൻഡിക്രാഫ്റ്റ്, ഇന്റേൺഷിപ് എന്നിവയെല്ലാം പരിഗണിക്കും. കുട്ടികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർഥി നമ്പറായ ആപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ഒരു വിഷയത്തിൽ പൂർണ ക്രെഡിറ്റ് നേടുകയോ അല്ലെങ്കിൽ ക്രെഡിറ്റ് ഒന്നുമില്ലാ തിരിക്കുകയോ ചെയ്യുന്ന സാഹചര്യം മാത്രമാണുള്ളത്.

Follow us on

Related News