പ്രധാന വാർത്തകൾ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

Apr 3, 2024 at 4:05 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654 ആണ്. ഹയർസെക്കൻഡറി അധ്യാപകരുടെ സ്പെഷ്യൽ റൂൾ പ്രകാരം 75 % തസ്തികകൾ നേരിട്ടുള്ള നിയമനത്തിനും 25% തസ്തികകൾ ബൈ ട്രാൻസ്ഫർ കാറ്റഗറി നിയമനത്തിനും ആയാണ് ഉള്ളത്. കേഡർ സ്‌ട്രെങ്‌ത്തിന്റെ 75% ആയ 490 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 504 അധ്യാപകർ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾതന്നെ 14 അധ്യാപകർ നേരിട്ടുള്ള നിയമനത്തിൽ അധികരിച്ച് നിൽക്കുന്നു.

ഇനി മൂന്നു നിയമന ശുപാർശ കൂടി പി.എസ്.സി.യിൽ നിന്ന് ലഭിക്കാനുണ്ട്. ആയതുകൂടി ലഭിക്കുമ്പോൾ അധികരിച്ച് നിൽക്കുന്നവരുടെ എണ്ണം 17 ആകും. ബൈ ട്രാൻസ്ഫർ കാറ്റഗറിയിൽ 164 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 119 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. 45 അധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്. നിലവിലുള്ള ചട്ടപ്രകാരം ബൈട്രാൻസ്ഫർ ഒഴിവുകൾ നികത്തുന്നത് പി.എസ്‌.സിക്ക് നൽകിയിരിക്കുന്നതിനാൽ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അർഹതപ്പെട്ട ഒഴിവുകൾ പി.എസ്. സി.യിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്. ബൈട്രാൻസ്ഫർ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് നൽകുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മറ്റു വിഷയങ്ങളിൽ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ റാങ്ക് ഹോൾഡേഴ്സിന്റെ വാദം തെറ്റിദ്ധാരണാ ജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് കാണാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Follow us on

Related News