പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

Feb 28, 2024 at 4:30 pm

Follow us on

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി. സ്കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു മിസ്റ്റർ ഇന്ത്യ ടി.കെ അബ്ദുറഹൂഫ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികളുടെ കായിക ശേഷിയും മാനസിക ഉല്ലാസവും വളര്‍ത്തുവാൻ വേണ്ടി 6ലക്ഷം രൂപ ചെലവഴിച്ചാണ് മാനേജർ സ്കൂളിൽ ജിംനേഷ്യം ഒരുക്കിയത്.ഓപ്പൺ ജിംനേഷ്യത്തിൽ ചെസ്റ്റ് കം ഷോൾഡർ പ്രസ്സ്, ലെഗ് സ്ട്രെച്ചർ,എയർ വാക്കർ,ആം വീൽ ട്രിപ്പിൾ,റോവർ സിംഗിൾ, സിംഗിൾ സ്റ്റെപ്പർ, പുഷ് ചെയർ,സ്കൈ വാക്ക്, ലെഗ് റൈസർ, ക്രോസ് ട്രെയിനർ തുടങ്ങി വിവിധയിനം വ്യായാമ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ട്രൈനർമാരായ മർജാൻ, അജ്മൽ എന്നിവർ ജീം ഉപകരണങ്ങളുടെ ഉപയോഗവും ഗുണങ്ങളേയും പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് പി ഇഫ്ത്തിഖാറുദ്ധീൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എം.ടി.എ പ്രസിഡൻ് പി.വി ഷാഹിന, ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് കെ മറിയ, പി.ടി.എ അംഗങ്ങളായ എ.പി പുരുഷോത്തമൻ, ഇ സമീറുദ്ധീൻ, വി ബഷീർ, എൻ വിനീത,സ്റ്റാഫ് സെക്രട്ടറി എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow us on

Related News