തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്. സ്ഥലം നഷ്ടപ്പെടുത്താതെ കൂടുതൽ എഴുതാൻ കഴിയുമെന്നതാണ് മെച്ചമെന്നു പരീക്ഷാഭവൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നേരത്തെ മെയിൻ ഷീറ്റിനൊപ്പം ഒരു അഡീഷനൽ ഉത്തരക്കടലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മെയിൻ ഷീറ്റിലെ ബുക് ലെറ്റിൽ 6 പുറത്തിൽ ഉത്തരമെഴുതാൻ കഴിയും. അഡീഷനൽ ഉത്തരക്കടലാസുകളിലും മാറ്റം വരും. അഡീഷനൽ ഷീറ്റ് ഇനി വരയിട്ട ഡബിൾ ഷീറ്റായിരിക്കും. അതേസമയം ഗണിതത്തിനും ശാസ്ത്ര വിഷയങ്ങൾക്കും വരയിട്ട പേപ്പർ നൽകുന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ വർഷത്തെ വരയിടാത്ത പേപ്പർ സ്റ്റോക്കുണ്ടെങ്കിൽ അതു നൽകാമെന്ന് ആലോചനയുണ്ട്.
- അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
- സ്‌കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ
- റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ
- നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി
- 2ദിവസം പൊതുഅവധിക്ക് നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി








