തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്. സ്ഥലം നഷ്ടപ്പെടുത്താതെ കൂടുതൽ എഴുതാൻ കഴിയുമെന്നതാണ് മെച്ചമെന്നു പരീക്ഷാഭവൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നേരത്തെ മെയിൻ ഷീറ്റിനൊപ്പം ഒരു അഡീഷനൽ ഉത്തരക്കടലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മെയിൻ ഷീറ്റിലെ ബുക് ലെറ്റിൽ 6 പുറത്തിൽ ഉത്തരമെഴുതാൻ കഴിയും. അഡീഷനൽ ഉത്തരക്കടലാസുകളിലും മാറ്റം വരും. അഡീഷനൽ ഷീറ്റ് ഇനി വരയിട്ട ഡബിൾ ഷീറ്റായിരിക്കും. അതേസമയം ഗണിതത്തിനും ശാസ്ത്ര വിഷയങ്ങൾക്കും വരയിട്ട പേപ്പർ നൽകുന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ വർഷത്തെ വരയിടാത്ത പേപ്പർ സ്റ്റോക്കുണ്ടെങ്കിൽ അതു നൽകാമെന്ന് ആലോചനയുണ്ട്.
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
- എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി
- വേനലവധിക്കാലത്തെ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി








