പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

സ്കൂളുകളിലെ ഇലക്ട്രോണിക് മാലിന്യ നിർമാർജനം: 6 മാസത്തിനകം നടപടി വേണം

Jan 30, 2024 at 6:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ ഇ-വേസ്റ്റ് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് കൈപ്പട്ടിയിരുന്നു. 2017ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 2019 ജൂൺ 14 വരെ സ്കൂളുകളിൽ നിന്ന് 741 ഇ -മാലിന്യം നിർമാർജനം ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം മാലിന്യനിർമാർജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Follow us on

Related News