പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂളുകളിലെ ഇലക്ട്രോണിക് മാലിന്യ നിർമാർജനം: 6 മാസത്തിനകം നടപടി വേണം

Jan 30, 2024 at 6:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ ഇ-വേസ്റ്റ് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് കൈപ്പട്ടിയിരുന്നു. 2017ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 2019 ജൂൺ 14 വരെ സ്കൂളുകളിൽ നിന്ന് 741 ഇ -മാലിന്യം നിർമാർജനം ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം മാലിന്യനിർമാർജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Follow us on

Related News