പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസ് ചുരുക്കണമെന്ന് ആവശ്യം

Jan 14, 2024 at 10:00 am

Follow us on

തിരുവനന്തപുരം:ഫെബ്രുവരി 28നാണ് ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎ സ്എസ് സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നത്. എന്നാൽ ഈ പരീക്ഷകൾക്ക് മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾ പഠിക്കണം. ഫെബ്രുവരി അവസാനം നടക്കുന്ന പരീക്ഷയിൽ മാർച്ച് മാസത്തിൽ പഠിപ്പിക്കാൻ പോകുന്ന ഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയത്തോടെ കുട്ടികൾ വെട്ടിലായി. സ്കൂളിൽ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കേണ്ട സിലബസ് ഭാഗങ്ങൾക്ക് പുറമെ മാർച്ചിലെ കൂടി ഫെബ്രുവരിയിൽ തീർക്കേണ്ടി വരും. മാർച്ചിൽ പഠിച്ചുതീരേണ്ട വിഷയങ്ങൾ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കുക അസാധ്യമാണെന്ന് അധ്യാപകർ പറയുന്നു. മാർച്ചിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുബോൾ നിർണായകമായ ശാസ്ത്രവിഷയ ഭാഗങ്ങൾ പഠിക്കാൻ വി ദ്യാർഥികൾ ബുദ്ധിമുട്ടുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുൻപുവരെ ജനുവരിവരെയുള്ള പാഠ ഭാഗങ്ങളാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷ സിലബസിൽ ഉപ്പെടുത്തിയിരുന്നത്. കോവിഡിന് ശേഷം പരീക്ഷകൾ അടുത്ത അധ്യയന വർഷത്തേക്ക് മാറ്റിയപ്പോൾ സിലബസിൽ മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ വർഷം എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നേരത്തെയാണ് നടത്തുന്നത്. കോവിഡിന് മുൻപ് ഉള്ളതുപോലെ സില ബസ് ചുരുക്കണമെന്നാണ് വി ദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം.

Follow us on

Related News