പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

Nov 17, 2023 at 9:43 pm

Follow us on

കോട്ടയം: അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കി എംജി സർവകലാശാല. പുതിയ മാറ്റത്തിൽ സിലബസിൽ കാതലായ മാറ്റമുണ്ടാകും. സർവകലാശാലയിലെ നിലവിലുള്ള 54 ബിരുദ കോഴ്സുകളുടെ സിലബസിൽ മാറ്റം ഉണ്ടാകും. പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ ഇതിന്റെ ഭാഗമാകും. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഡിസംബർ 15ന് മുൻപായി സിലബസിന് തീരുമാനിക്കും.

നാലുവർഷംകൊണ്ട് ഓരോ വിദ്യാർഥിയും 177 ക്രെഡിറ്റ് ആണ് നേടേണ്ടത്. 133 ക്രെഡിറ്റ് കൈവരിച്ചാൽ ഡിഗ്രിനേടാം. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമികപഠനം ആയിരിക്കും. പിന്നീടാണ് വിശദപഠനം. ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പ്പേപ്പറുകൾ സർവകലാശാല നൽകും. രണ്ടുമണിക്കൂറാണ് എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. ഇന്റേണൽ പരീക്ഷകൾക്ക് ‘ഓപ്പൺ ടെക്സ്റ്റ് ബുക്ക്’ (പുസ്തകം തുറന്നുവെച്ചുനോക്കി എഴുതുന്ന രീതി) സംവിധാനം ഉണ്ടാകും. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ചോദ്യബാങ്ക് തയ്യാറാക്കും. നാലാംവർഷം കാളേജുകൾക്ക് സ്വന്തമായി സിഗ്നേച്ചർ കോഴ്സുകൾ (പ്രദേശത്തിന്റെ പ്രത്യേകതയുള്ളത്) തുടങ്ങാൻ അവസരം.

Follow us on

Related News