പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

Oct 9, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ് കൗൺസിൽ യോഗത്തെ ചുമതലപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപക – അനധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി കൂടുതൽ കർമ്മനിരതരാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കഴിഞ്ഞ ദിവസം നടന്ന ക്ലസ്റ്റർ യോഗങ്ങളിലെ അധ്യാപകരുടെ സജീവമായ പങ്കാളിത്തം പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെയും സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ജില്ലാ -ബി ആർ സി തലത്തിലെ പ്രവർത്തകരുടെയും റീജിയണൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ മന്ത്രി നിർദേശിച്ചു.

ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായി . സംസ്ഥാനത്ത് ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ ചേർത്തു നിർത്തുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടേയും, സ്റ്റാർസ് പദ്ധതിയിലേയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും കർശന മേൽനോട്ടത്തിലൂടെ എസ് എസ് കെ യിലെ ബന്ധപ്പെട്ട ഘടകങ്ങൾ വഴി പരിപാടികൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മേൽനോട്ടം ലക്ഷ്യമിടുന്ന വിദ്യാസമീക്ഷാ കേന്ദ്രം സമഗ്ര ശിക്ഷാ ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ അനുമതി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, എസ്.സി.ഇ.ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ്.ഐ. ഇ ടി ഡയറക്ടർ ബി.അബുരാജ്, ബാലാവകാശ കമ്മീഷൻ മെമ്പർ സി.വിജയകുമാർ, ക്യു ഐ പി അംഗങ്ങളായ ഒ.കെ. ജയകൃഷ്ണൻ, പി.കെ. അരവിന്ദൻ, വിദ്യാകരണം കോ – ഓർഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരും, സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow us on

Related News