പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

Sep 30, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റംസൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്ന ഭാവി സാധ്യതകൾ ചർച്ച ചെയ്യാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി. സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര കോൺക്ലേവ് തിരുവനന്തപുരം ഐ.എം.ജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപന രീതികൾ, മൂല്യനിർണയം, പരീക്ഷാ നടത്തിപ്പ് എന്നീ രംഗങ്ങളിൽ വലിയ മാറ്റം സാധ്യമാകും. പഠനം കൂടുതൽ രസകരമാകാനും അധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കു കഴിയും. അതു പഠന നിലവാരത്തിലും ബോധന നിലവാരത്തിലും അഭൂതപൂർവമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഗവ. മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വി, ആറ്റിങ്ങൽ ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. വൃന്ദ വി നായർ, യു എസ് എയിലെ ഗ്രീൻ മാംഗോ അസോസിയേറ്റ്സ് പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. ക്ലിസ് കുസ്മാൾ തുടങ്ങിയവർ പങ്കെടുത്തു. ജനറേറ്റീവ് നിർമിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐപിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അധ്യാപകപരിശീലനം, നിർമിതബുദ്ധിയുടെ കാലത്ത് വിദ്യാർഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയ വിഷയങ്ങളാണു കോൺക്ലേവിൽ ചർച്ച ചെയ്യുന്നത്. ആദ്യ ദിനത്തിൽ ‘ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും’ എന്ന വിഷയത്തിൽ ഡോ. ക്ലിഫ് കുസ്മാൾ പ്രബന്ധം അവതരിപ്പിച്ചു. ന്യൂഡൽഹി ബെന്നറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. അജിത് അബ്രഹാം, ബംഗളൂരു ഐഐഎസ്സിയിലെ ഡോ. വിരാജ് കുമാർ, മദ്രാസ് ഐഐടിയിലെ ഡോ. ജയകൃഷ്ണൻ എന്നിവരും ക്ലാസെടുത്തും. ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമാണം, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളുമുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവ് ഇന്നു (ഒക്ടോബർ 01) സമാപിക്കും.

Follow us on

Related News