പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ആറായിരത്തോളം അധ്യാപകർ മടങ്ങിയത് വെറും കയ്യോടെ

Apr 9, 2023 at 4:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം അധിക തസ്തികകളിൽ താൽക്കാലിക അധ്യാപകരായി ജോലി ചെയ്ത 6000-ത്തോളം പേർ അവധിക്കാലത്തേക്ക് മടങ്ങിയത് ഒരു രൂപ പോലും പ്രതിഫലം കിട്ടാതെ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തികനിർണയിക്കുന്നതു വരെ ആ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താമെന്ന സർക്കാർ ഉത്തരവു പ്രകാരം ജോലി ചെയ്തവരാണ് മാർച്ച് 31 വരെ ജോലി ചെയ്ത് വേതനം കിട്ടാതെ വെറും കയ്യോടെ മടങ്ങിയത്.

\"\"


കഴിഞ്ഞ ജൂൺ എട്ടിലെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം അധിക തസ്തികകളുണ്ടാവാനിടയുള്ള എയിഡഡ് വിദ്യാലയങ്ങളിൽ 3000-ത്തോളവും സർക്കാർ വിദ്യാലയങ്ങളിൽ 2000-ത്തിൽപരവും പേരെയാണ് താൽക്കാലികമായി നിയമിച്ചത്.
വിദ്യാഭ്യാസ ഓഫീസർമാർ വിവിധ തലത്തിൽ നടത്തുന്ന പരിശോധനകൾക്കു ശേഷം ഒക്ടോബർ ഒന്നു മുതൽ അധിക തസ്തികകളും ഡിവിഷനുകളും പ്രാബല്യത്തിലാകുമെന്നും ഉത്തരവിലുണ്ടായിരുന്നു.

\"\"


ആറാം പ്രവൃത്തി ദിവസത്തെ തലയെണ്ണലിന്റെ അടിസ്ഥാനത്തിലാണ് അധിക തസ്തിക സൃഷ്ടിക്കാനാവശ്യമായ കുട്ടികളുള്ള സ്‌കൂളുകൾ കണ്ടെത്തിയത്. സർക്കാർ സ്‌കൂളുകളിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തും വരെയും എയിഡഡ് വിദ്യാലയങ്ങളിൽ തസ്തിക സൃഷ്ടിച്ച് കെ.ഇ.ആർ.ലെ വ്യവസ്ഥകളനുസരിച്ച് നിയമനം നടത്തും വരെയുമുള്ള കാലയളവിലുമായിരുന്നു നിയമനം. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാനായാണ് സ്‌കൂൾ തുറക്കുന്ന തീയതി മുതൽ തന്നെ ഈ സംവിധാനം ഏർപ്പെടുത്തിയത്.

\"\"

നിയമനം നടത്താൻ പറഞ്ഞെങ്കിലും നിയമനാംഗീകാരം നൽകാൻ ഉത്തരവിലില്ലെന്ന കാരണം പറഞ്ഞ് വിദ്യാഭ്യാസ ഓഫീസർമാരെല്ലാം നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതാണ് വേതനം ലഭിക്കാതിരിക്കാൻ കാരണം. അടുത്ത അധ്യയന വർഷത്തിൽ ഇവർക്കൊന്നും ജോലി കിട്ടുമെന്നു ഉറപ്പില്ലാത്തതിനാൽ ചെയ്ത ജോലിയുടെ പ്രതിഫലം എങ്ങിനെ കിട്ടുമെന്നും ഇവർക്കറിയില്ല. മാസങ്ങൾ വൈകി ഫെബ്രുവരിയിൽ തസ്തിക നിർണയം കഴിഞ്ഞ് റിപ്പോർട്ട് ധനകാര്യ വകുപ്പിന് കൈമാറിയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ സ്ഥിരനിയമനവും നടന്നില്ല.

\"\"

Follow us on

Related News