പ്രധാന വാർത്തകൾ
വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സ്വർണ്ണക്കപ്പ് കോഴിക്കോടെത്തി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇനി മണിക്കൂറുകൾ

Jan 2, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കേളികൊട്ടൊരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കലോത്സവ നഗരിയിലേക്ക് കലാ പ്രതിഭകൾ എത്തിത്തുടങ്ങി. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് പാലക്കാട്‌ നിന്ന് കോഴിക്കോട് എത്തി. മതിയായ സുരക്ഷ ഇല്ലാത്തതിനാൽ നൂറ്റിപതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെ ഏറെ നേരം അനിശ്ചിതത്വം ഉടലെടുത്തിരുന്നു. 2019ൽ കാസർക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ
ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. എന്നാൽ സുരക്ഷ കുറവായിരുന്നു.

\"\"

മുൻവർഷങ്ങളിൽ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കലോത്സവം നടക്കുന്ന ജില്ലയിൽ എത്തിച്ചിരുന്നത്. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി
നിയോഗിച്ചത്. ഇത് അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാടെടുത്തതോടെയാണ് അനിശ്ചിത ഉടലെടുത്തത് . തുടർന്ന് കൂടുതൽ പൊലീസ് എത്തി. ജില്ല അതിർത്തിയായ രാമനാട്ടുകരയിലെത്തിയ സ്വർണ്ണ കപ്പ് മന്തിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ്
റിയാസും ചേർന്ന് ഏറ്റുവാങ്ങി.

\"\"

Follow us on

Related News