പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാലസ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്വർണ്ണക്കപ്പ് കോഴിക്കോടെത്തി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇനി മണിക്കൂറുകൾ

Jan 2, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കേളികൊട്ടൊരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കലോത്സവ നഗരിയിലേക്ക് കലാ പ്രതിഭകൾ എത്തിത്തുടങ്ങി. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് പാലക്കാട്‌ നിന്ന് കോഴിക്കോട് എത്തി. മതിയായ സുരക്ഷ ഇല്ലാത്തതിനാൽ നൂറ്റിപതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെ ഏറെ നേരം അനിശ്ചിതത്വം ഉടലെടുത്തിരുന്നു. 2019ൽ കാസർക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ
ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. എന്നാൽ സുരക്ഷ കുറവായിരുന്നു.

\"\"

മുൻവർഷങ്ങളിൽ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കലോത്സവം നടക്കുന്ന ജില്ലയിൽ എത്തിച്ചിരുന്നത്. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി
നിയോഗിച്ചത്. ഇത് അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാടെടുത്തതോടെയാണ് അനിശ്ചിത ഉടലെടുത്തത് . തുടർന്ന് കൂടുതൽ പൊലീസ് എത്തി. ജില്ല അതിർത്തിയായ രാമനാട്ടുകരയിലെത്തിയ സ്വർണ്ണ കപ്പ് മന്തിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ്
റിയാസും ചേർന്ന് ഏറ്റുവാങ്ങി.

\"\"

Follow us on

Related News