പ്രധാന വാർത്തകൾ
SSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻയുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റിസംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സ്വർണ്ണക്കപ്പ് കോഴിക്കോടെത്തി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇനി മണിക്കൂറുകൾ

Jan 2, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കേളികൊട്ടൊരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കലോത്സവ നഗരിയിലേക്ക് കലാ പ്രതിഭകൾ എത്തിത്തുടങ്ങി. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് പാലക്കാട്‌ നിന്ന് കോഴിക്കോട് എത്തി. മതിയായ സുരക്ഷ ഇല്ലാത്തതിനാൽ നൂറ്റിപതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെ ഏറെ നേരം അനിശ്ചിതത്വം ഉടലെടുത്തിരുന്നു. 2019ൽ കാസർക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ
ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. എന്നാൽ സുരക്ഷ കുറവായിരുന്നു.

\"\"

മുൻവർഷങ്ങളിൽ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കലോത്സവം നടക്കുന്ന ജില്ലയിൽ എത്തിച്ചിരുന്നത്. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി
നിയോഗിച്ചത്. ഇത് അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാടെടുത്തതോടെയാണ് അനിശ്ചിത ഉടലെടുത്തത് . തുടർന്ന് കൂടുതൽ പൊലീസ് എത്തി. ജില്ല അതിർത്തിയായ രാമനാട്ടുകരയിലെത്തിയ സ്വർണ്ണ കപ്പ് മന്തിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ്
റിയാസും ചേർന്ന് ഏറ്റുവാങ്ങി.

\"\"

Follow us on

Related News