പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

സിബിഎസ്ഇയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: അഡ്മിറ്റ് കാർഡിന് പണം തട്ടുന്നു

Dec 16, 2022 at 4:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സിബിഎസ്ഇയുടെ പേരിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റ് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടുന്നു. പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനെന്ന പേരിലാണ് വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത്. http://cbsegovt.com എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ്.

\"\"

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഈ വെബ്സൈറ്റിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ വെബ്സൈറ്റ് വഴി ഫീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഡ്മിറ്റ് കാർഡിനായി സിബിഎസ്ഇ വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി.


വ്യാജ വെബ്സൈറ്റ് ഓപ്പൺ ചെയ്താൽ ആദ്യം സിബിഎസ്ഇ യുടെ യഥാർത്ഥ വെബ്സൈറ്റിന്റെ ലിങ്കും തൊട്ട് താഴെ അഡ്മിറ്റ് കാർഡ് പെയ്മെന്റ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ് പെയ്മെന്റ് വഴി മുന്നോട്ടുപോകുന്ന വിദ്യാർത്ഥികളോടാണ് പണം ഈടാക്കുന്നത്. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://cbse.gov.in വഴി മാത്രം വിദ്യാർത്ഥികൾ പരീക്ഷാസംബന്ധമായ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

\"\"

Follow us on

Related News