പ്രധാന വാർത്തകൾ
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

അധ്യാപകരുടെ തസ്തിക നഷ്ടം: ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aug 25, 2022 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി.കഴിഞ്ഞ 6 വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനും തസ്തികകൾ നിലനിർത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നത്. 👇🏻👇🏻

\"\"

ചില സ്കൂളുകൾക്ക് ഈ മുന്നേറ്റത്തിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലെ കുറവ് മൂലം അധ്യാപക തസ്തിക നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്.1997 വരെയുള്ളവർക്ക് അക്കാലത്ത് പൂർണ്ണമായും തസ്തിക സംരക്ഷണം പ്രഖ്യാപിച്ച് അധ്യാപകരെ സംരക്ഷിച്ചത് അന്നത്തെ എൽ ഡി എഫ് സർക്കാർ ആയിരുന്നു. 2011 ൽ വന്ന യു ഡി എഫ് സർക്കാർ ഈ സംരക്ഷണം എടുത്തുകളയുകയും സംരക്ഷിതാധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം മാത്രം നൽകി മുന്നോട്ട് പോവുകയുമായിരുന്നു. പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അധ്യാപകരെ അദ്ധ്യാപക തസ്തികകളിൽ തന്നെ പുനർവിന്യസിച്ച് മുഴുവൻ ആനുകൂല്യങ്ങളും നൽകി സംരക്ഷിച്ചിരുന്നു .

\"\"


പുതിയ സാഹചര്യത്തിൽ ഹൈസ്‌കൂളിൽ ഉൾപ്പെടെ തസ്തിക നഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

\"\"

Follow us on

Related News