പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

കെഎസ്ആർടിസി ബസ് ഇനി എസി \”ക്ലാസ്\”: പഠന വണ്ടി നാടിന് സമർപ്പിച്ചു

May 30, 2022 at 6:59 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: കെഎസ് ആർടിസി ബസ് ഉപയോഗിച്ച് തയ്യാറാക്കിയ ക്ലാസ് ഗംഭീരം. ലോഫ്ലോർ ബസിൽ ഒരു എസി ക്ലാസ് റൂം. മണക്കാട് ഗവ. ടിടിഐയിൽ ഒരുക്കിയ പഠന വണ്ടി മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടി എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് അഡ്വക്കറ്റ് ആന്റണി രാജുവും പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂമാണിത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്.

\"\"

എ.സി സംവിധാനവും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ് സൗകര്യം കുറവുള്ള വിദ്യാലയങ്ങളിൽ കെഎസ്ആർടിസി ബസ് ഉപയോഗിച്ച് ക്ലാസ് മുറികൾ സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു ഏതാനും ദിവസംമുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് നടപ്പാക്കി തുടങ്ങിയത്.

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള സ്കൂൾ അധ്യയനം: സ്കൂൾ തുറക്കുമ്പോൾ വേണം കൂടുതൽ ജാഗ്രത

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട കാലയളവിന് ശേഷം ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. ഏറെ നാളത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം സ്കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലുമാണ് ഓരോ വിദ്യാർത്ഥിയും. കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയിൽ തന്നെയുണ്ടെന്നതിനാൽ അദ്ധ്യാപകരും , രക്ഷകർത്താക്കളും കുട്ടികളുടെ സുരക്ഷയിൽ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുണ്ട്.

\"\"

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നെന്ന് ഉറപ്പു വരുത്തുക.
മഴക്കാലമായതിനാൽ മാസ്ക് നനയാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം മാസ്ക് കയ്യിൽ കരുതണം. നനഞ്ഞതും , ഈർപ്പമുളളതുമായ മാസ്ക് ധരിക്കരുത്.
മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്കുകൾ പ്രത്യേകം കവറിൽ സൂക്ഷിച്ച് വീട്ടിലെത്തിയാൽ സുരക്ഷിതമായി നിക്ഷേപിക്കുക. വീണ്ടും ഉപയോഗിക്കാവുന്നവ സോപ്പു വെള്ളത്തിലോ ബ്ലിച്ചിങ് ലായനിയിലോ അരമണിക്കൂർ മുക്കിവെച്ച ശേഷം കഴുകി ഉണക്കുക
സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താതിരിക്കാൻ ശ്രദ്ധിക്കക
ക്ലാസ്സ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം.

\"\"

കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം. സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. കുട്ടികളുടെ കൈയിൽ സാനിട്ടൈസർ കരുതാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും കൈകൾ ഇടക്കിടെ ശുചിയാക്കാൻ ശ്രദ്ധിക്കണം.
പനിയും ജലദോഷവുമുള്ള കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്കയക്കാതിരിക്കാൻ ശ്രദ്ധിക്കണം
കോവിഡ് വാക്സിനേഷൻ ആദ്യ ഡോസും രണ്ടാം ഡോസും ഇനിയും എടുക്കാനുള്ളവർ എത്രയും വേഗം വാക്സിനെടുത്ത് സുരക്ഷിതരാകണം
കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾക്കെതിരെയും കരുതൽ വേണം
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം വീട്ടിൽ നിന്നും തന്നെ കൊടുത്തു വിടണം.
സ്കൂൾ പരിസരം ശുചിയായി സൂക്ഷിക്കുകയും, കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ എല്ലാ വെളളിയാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ഡെങ്കിപ്പനി പ്രതിരോധിക്കാൻ കൊതുകുനിവാരണ ലേപനങ്ങൾ പുരട്ടി കൊതുകു കടിയിൽ നിന്നും സംരക്ഷണം നേടണം.
എലിപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ
കെട്ടി കിടക്കുന്ന വെള്ളത്തിലിറങ്ങി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടേണ്ടതാണ്.പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.

Follow us on

Related News