പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

May 20, 2022 at 6:32 pm

Follow us on

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50 കുട്ടികളും പഠിക്കുന്നുണ്ട്. കാരറ, കുതിരംപതി, ഗുഡ്ഡയൂർ, ആനഗദ്ദ, കരടിപ്പാറ, ദുഡ്ഡൂർ, പാറവളവ്, മുന്നൂറ്, മേട്ടുവഴി എന്നീ പ്രദേശങ്ങളിൽ നിന്നടക്കമുള്ള 80 ശതമാനത്തോളം ആദിവാസി വിദ്യാർത്ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഈ സ്കൂളിൽ ആകെയുള്ള 7 ക്ലാസ് മുറികളിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ നവീകരിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും കെട്ടിട സൗകര്യമില്ലാത്തതിനാൽ ഡിവിഷൻ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തിനായി രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ തുടങ്ങുന്നതിനു കെട്ടിടമില്ല. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമെങ്കിലും ആറു മാസത്തിനുള്ളിൽ കെട്ടിട സൗകര്യങ്ങളൊരുക്കാൻ സാധിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

\"\"

സൈനിക സ്കൂളിലടക്കം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളാണിത്. സ്കൂളിന് കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ ലഭിച്ചതായും അനുമതി ലഭിച്ചാലുടൻ പ്രശ്നം പരിഹരിക്കുമെന്നും മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ അറിയിച്ചിട്ടുണ്ട്.

Follow us on

Related News