പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടുനിന്നാൽ നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി: സഹകരിക്കാത്തവർക്കെതിരെയുള്ള സർക്കാർ നയം വരും ദിവസങ്ങളിൽ

Apr 29, 2022 at 11:30 am

Follow us on

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: പ്ലസ് ടു ഉത്തര സൂചികയിൽ അപാകതയില്ലെന്നും മൂല്യനിർണ്ണയത്തിൽ നിന്ന് മാറി നിന്നാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും അധ്യാപകരുടെ ബഹിഷ്കരണം തെറ്റിധാരണയെ തുടർന്നാണ്. ബഹിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറി അധ്യാപകർ സഹകരിക്കും എന്നാണ് പ്രതീക്ഷ. സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സർക്കാരിന്റെ നയം വ്യക്തമാക്കും. ഏതായാലും കൃത്യസയത്ത് പ്ലസ് ടു റിസൾട്ട്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മൂല്യനിർണ്ണയതിന്റെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാൻ ആവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം മോഡൽ സ്കൂളിലെ മൂല്യനിർണ്ണയ ക്യാമ്പിലടക്കം നൂറുകണക്കിന് അധ്യാപകർ ബഹിഷ്കരണം തുടരുകയാണ്. മൂല്യനിർണ്ണയതിന് നൽകിയ ഉത്തരസൂചികയിൽ ആശയക്കുഴപ്പം ഉണ്ടെന്നും അതിൽ വ്യക്തത വേണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

\"\"

വ്യക്തമായ ഉത്തര സൂചിക നൽകണം എന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഇങ്ങനെ നൽകിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിനെ കുറിച്ചും ആശയകുഴപ്പം ഉണ്ടാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Follow us on

Related News